Pages

Wednesday, January 18, 2012

നക്ഷത്രങ്ങള്‍ പറഞ്ഞത് , പറയാതിരുന്നതും ..



   മുത്തശ്ശിയുടെ  കാല്‍പ്പെട്ടിക്കു  ഉള്ളിലായിരുന്നു  ഞാന്‍ ആദ്യമായിട്ട്   നരച്ച ഇളം പിങ്ക് നിറത്തില്‍ ഉള്ള ആ ചെറിയ പുസ്തകം കാണുന്നത് . അത് എന്റെ ജാതകം ആണ് ന്നും , എന്നെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ആ ചെറിയ പുസ്തകത്തിനു ഉള്ളില്‍ ഉണ്ട് ന്നും മുത്തശി എനിക്ക് പറഞ്ഞു തന്നു .  മുത്തശ്ശി അമ്പലത്തില്‍ ധരിക്കാന്‍ ഉപയോഗിച്ചിരുന്ന  മുണ്ടും നേര്യതും , കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങള്‍ ഒക്കെയും സൂക്ഷിച്ചിരുന്ന  ആ കുഞ്ഞു പെട്ടി   തുറക്കുമ്പോള്‍ കര്‍പ്പൂരത്തിന്റെ നേരിയ സുഗന്ധമായിരുന്നു എന്ന് ഓര്‍ക്കുന്നു .പടര്‍ന്നു നരച്ചു തുടങ്ങിയ  പഴുതാരയെ ഓര്‍മ്മിപ്പിക്കുന്ന അക്ഷരങ്ങളാല്‍   ഇത്രമാണ്ട് ഇത്ര ദിനം  ഈ നക്ഷത്രില്‍ ജനിച്ച എന്റെ  ജാതകം എന്നോ മറ്റോ എഴുതപ്പെട്ടിരുന്നു . അടക്കാന്‍ ആവാത്ത കൌതുകത്തോടെ  തുറന്നു നോക്കിയപ്പോഴേക്കും മുത്തശി  വന്നു ,  അവനവന്റെ ജാതകം വായിച്ചു കൂടാ  മോളെ ദോഷം ആണ് എന്ന് പറഞ്ഞു അത് വാങ്ങി പെട്ടിക്കുള്ളില്‍ സൂക്ഷിച്ചു വച്ചു .

ആ അവധിക്കാലത്ത്‌ എന്റെ ചിന്ത മുഴുവന്‍ ആ പുസ്തകത്തില്‍ ആയിരുന്നു . എന്തായിരിക്കാം അതില്‍ എഴുതിയിട്ടുണ്ടാവുക എന്ന് ചിന്തിച്ചു  , കുറച്ചു കൂടി വലുതാവുമ്പോ ഞാന്‍ അത് തീര്‍ച്ചയായും വായിക്കും എന്ന് മനസ്സിലുറപ്പിച്ചു .  അധികം വൈകാതെ തന്നെ  അത് വായിക്കാന്‍ ഉള്ള സാഹചര്യം കിട്ടി .വായിച്ചാല്‍ ദോഷം ഉണ്ടാവുമോ   എന്ന ചിന്തയെ തോല്‍പ്പിച്ചത്  അതിലെന്താണ് ഇത്ര എഴുതിയേക്കുന്നത് എന്ന ജിജ്ഞാസ ആയിരുന്നു .ചാതുരപ്പെട്ടികളില്‍ അക്ഷരങ്ങള്‍ കാണപ്പെട്ടു ആദ്യ പേജില്‍ തന്നെ .  . ജന്മ സമയത്തെ ഗ്രഹങ്ങളുടെ  സ്ഥാനം അങ്ങിനെ എന്തോ ആണ് അത് ന്നു   അത് എന്ന് പിന്നീട് എപ്പഴോ ആരോ പറഞ്ഞു തന്നു . ഏതോ ഗ്രഹം എവിടെയോ നില്‍ക്കുന്നു അതിനാല്‍  ഇങ്ങനെ ഫലം , അതിനാല്‍ അങ്ങനെ ഫലം എന്ന മട്ടില്‍ ആയിരുന്നു കാര്യങ്ങളുടെ പോക്ക് . ഇത് നല്ല രസമുണ്ടല്ലോ എന്ന് ചിന്തിച്ചു വായിച്ചു തുടങ്ങിയപ്പോള്‍ ആണ്
അമ്മക്ക്  ദോഷമയിട്ടുള്ള ജനനം ആണ് ന്നുള്ള  വരികള്‍ കണ്ണില്‍ പെടുന്നത് . ജന്മ സമയം മാതാവിന് അരിഷ്ടതകള്‍ സമ്മാനിക്കും എന്നൊരു വരി ഓര്‍ക്കുന്നു . അതിനടുത്ത വരികള്‍ അതിനും അപ്പുറം എന്തൊക്കെയോ പറഞ്ഞു തന്നു . 

തല കണ്ടപ്പോള്‍ മുതല്‍ എന്റെ പെണ്ണിന് സമാധാനം കിട്ടിയിട്ടില്ല എന്നൊരു ശാപ വാക്ക് ഓര്‍മ്മയുണ്ട് . എന്തൊക്കെയോ കുരുത്തക്കേട്‌ ഒരു ഏഴു വയസ്സുകാരി ഒപ്പിക്കുന്നതിന്റെ ഇടയില്‍ ഒരുപാട് ഭാരങ്ങളും ദുരിതങ്ങളും പേറിയ , അതിനും അപ്പുറം മകളുടെ സങ്കടങ്ങള്‍ കണ്ടു മടുത്ത ഒരു അമ്മയുടെ വക ആയിരുന്നു അത്. മുത്തശി അപ്പൊ ന്റെ ജാതകം വായിച്ചിരിക്കണം , അതാവണം അന്നോക്കേം അങ്ങിനെ പറയാന്‍ പറ്റീത് എന്നൊരു ഭയങ്കര കണ്ടുപിടുത്തം  ആ ജാതകവും കൈയ്യില്‍ പിടിച്ചും കൊണ്ട് ആ സമയം ഞാന്‍ അവിടെ ഇരുന്നു നടത്തി . 
                                      പിന്നീട് പറഞ്ഞതൊക്കെയും നല്ല കാര്യങ്ങള്‍ ആയിരുന്നു . അലസങ്ങളായ നേത്രങ്ങള്‍ ഉള്ളവള്‍ ആണ് ഞാന്‍ എന്ന് പറഞ്ഞു തന്നു ആ കുഞ്ഞു പുസ്തകം . കൈ കാലുകള്‍ക്ക് ആയതം
ഉള്ളവള്‍ ,പിന്നെ    നല്ല ആളുകളാല്‍ ബഹുമാനിക്കപ്പെടുന്നവള്‍ ആയിരിക്കുമെന്നും  . ദൂര ദേശങ്ങളില്‍ പ്രശസ്തി അര്‍ജിക്കുന്നവള്‍ ആയും ഫലം എന്നൊക്കെയും ആ പഴയ വായനയുടെ ശകലങ്ങള്‍ ആയി ഓര്‍മ്മയില്‍ വരുന്ന കാര്യങ്ങള്‍ ആണ് . കൂടാതെ  വാക് സാമര്‍ധ്ധ്യം കൊണ്ട് ആരാലും തോല്‍പ്പിക്കപെടാത്തവല്‍ ആണ് എന്നൊരു വാചകവും ഓര്‍ക്കുന്നു .    ഓരോ വാചകത്തിനും മുന്നില്‍ നക്ഷത്രങ്ങള്‍ എവിടൊക്കെയോ നില്‍ക്കുന്നു എന്നോ രാശിയുടെ കാര്യങ്ങളോ ഒക്കെയും ഉണ്ടായിരുന്നു താനും .
                       വായന മുഴുമിപ്പിച്ച് എന്തൊക്കെയോ മനസ്സിലാക്കിയും അതിലേറെ മനസ്സിലാക്കാതെയും പുസ്തകം മുത്തശ്ശീടെ പെട്ടിയില്‍ വെച്ചപ്പോഴും മനസ്സില് ആദ്യം വായിച്ച ആ വരികള്‍ ഏല്‍പ്പിച്ച പോറല്‍ ബാക്കിയായിരുന്നു . ഞാന്‍ ഉണ്ടായത് കൊണ്ട് ആവുമോ അമ്മക്ക് ഇത്രേം സങ്കടം ഒക്കേം ഉണ്ടായത്  ? ഒരു പക്ഷെ ഞാന്‍ ഇല്ലായിരുന്നെങ്കി അമ്മക്ക് ഇങ്ങനെന്നും വരില്ലായിരുന്നല്ലോ എന്നൊക്കെയുള്ള ചിന്ത ആയിരുന്നു സന്ധ്യക്ക്‌ നാമം ജപിക്കാന്‍ ഇരുന്നപ്പോള്‍ പോലും .
         പിന്നെയും എത്രയോ കാലം കഴിഞ്ഞാണ് അമ്മായി എന്നോട് അക്കാര്യം പറഞ്ഞു തന്നത് . വിവാഹത്തെ പറ്റി . ഗര്‍ഭിണിയാണ് എന്നറിഞ്ഞപ്പോള്‍ ഇപ്പോള്‍ കുഞ്ഞു വേണ്ട അബോര്റ്റ് ചെയ്യാം എന്നും ഉള്ള  തീരുമാനം ആയിരുന്നു അച്ചന്റെത് എന്നും , അമ്മയുടെ ആഗ്രഹം കൊണ്ട് മാത്രമാണ് ഭൂമിയിലേക്ക് ഉള്ള വരവിനുള്ള ഭാഗ്യം എനിക്ക് കിട്ടിയതെന്ന് , തീര്‍ന്നില്ല , ആ വരവിലെക്കായി ആമ്മ ഒരുങ്ങിയ ദിവസങ്ങളില്‍ , എന്നെയും കൊണ്ട്  അമ്മയ്ടെ വീട്ടില്‍ ആയിരുന്ന സമയത്താണ് അച്ഛന്‍  അച്ഛന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങിയത് എന്നും    അമ്മായി പറഞ്ഞു തന്നു . മനസ്സിലേക്ക് ആ പിങ്ക് നിറമുള്ള പഴയ പുസ്തകത്തിലെ വരികള്‍ ഓര്‍മ്മ വന്നു .
                     മുത്തശിയുടെ മരണശേഷം  ഒരുപാട് വര്‍ഷങ്ങളോളം അമ്മയുടെ അലമാരിക്കുള്ളില്‍ എവിടെയോ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരുന്നു ആ പുസ്തകം .പേജുകള്‍ നിറം മങ്ങി ഇളം മഞ്ഞയായി കാണപ്പെട്ടിരുന്നു . അക്ഷരങ്ങള്‍ക്കും പഴക്കം ബാധിച്ചു വിളര്‍ച്ച തോന്നിച്ചിരുന്നു ......... 

            .  വേദനയുടെ ഇടവേളകളില്‍ എപ്പോഴോ ഞാന്‍ അടുത്ത ബെഡ് ലേ സ്മിതയോടു പറഞ്ഞു . " സ്മിത നമുക്ക് ഇന്ന് വാവ ഉണ്ടാവാന്‍ പോണത് നന്നായി , എന്താന്ന് അറിയോ ? ഞാന്‍ വീട്ടില്‍ നിന്നു ഇറങ്ങാന്‍ നേരം കലണ്ടര്‍ ലേക്ക് പാളി നോക്കിയിരുന്നു , ഇന്ന് പുണര്‍തം ആണ് നാള് ,  നാളെ ആണെങ്കി പൂയം ആണ് , പൂയത്തിനു കാല് ന്നും പറഞ്ഞു ദോഷം ഉണ്ട് ,  ന്നു കേട്ടിട്ടുണ്ട്  " . മോനെന്നെ അധികം വേദനിപ്പിച്ചില്ല   "  ഇത്രേള്ളൂ വേദന ? ഇതിനാണോ ടീവീലും  സിനിമേലും ഒക്കേം പെണ്ണുങ്ങള്‍ ഒക്കേം അലറി കരയേം  ബോധം കെടുകയും ഒക്കേം ചെയ്യുന്നേ "   ന്നു  ഞാന്‍ ഉറക്കെ തന്നെ ആണ് ചോദിച്ചത് . ഡോക്ടര്‍ സ്നേഹത്തോടെ തലയില്‍ തലോടി .  " മോനു ഇരട്ടച്ചുഴിയന്‍ ആണ് , അത് ഭാഗ്യാണ്  " ഡോക്ടര്‍ പറഞ്ഞു.  "അവന്‍റെ അച്ഛന്റെ തലയിലും ഇരട്ട ചുഴി ഉണ്ട് , ഡോക്ടര്‍  " എന്നായി ഞാന്‍. അമ്മയുടെ പുസ്തകശേഖരത്തിന്റെ ഇടയില്‍ നിന്നും എന്റെ ജാതകം അപ്രത്യക്ഷം ആയത് ഈ ദിവസങ്ങളില്‍ എന്നോ ആയിരുന്നു  ന്നു തോന്നണു . ഇടയ്ക്കിടെ ഞാന്‍ ഓര്‍ക്കാറുണ്ട് , കുട്ടി ആയിരുന്ന കാലത്ത് എന്നെ ഒരുപാട് അമ്പരപ്പിച്ച , നൊമ്പരപ്പെടുത്തിയ  , എന്റെ ഒരുപാട് ശീലങ്ങളെ  , എന്നെ പറ്റിയുള്ള ഒരുപാട് കാര്യങ്ങള്‍ എഴുതി വച്ചിരുന്ന ആ ചെറിയ പുസ്തകത്തെ പറ്റി ...
 

8 comments:

animeshxavier said...

എഴുതാന്‍ സമയം കണ്ടെത്തുന്നതിനു ആദ്യം അഭിനന്ദനം. ഇത്തിരികൂടെ ഒതുക്കാര്‍ന്നു എന്നൊരു തോന്നലിനേക്കാള്‍ കുറേക്കൂടി പറയാനുണ്ടാര്‍ന്നു എന്ന തോന്നലാണ് കൂടുതല്‍.

Neema said...

വൈകിക്കണ്ട പോസ്റ്റ്! ഇഷ്ടമായി :-)))

സുധി അറയ്ക്കൽ said...

ഇഷ്ടായി...പിന്നെന്തേ എഴുതുന്നില്ല.

IAHIA said...

""" Solskjaer tells San Chol a transfer deal is imminent.>> It's past the deadline set by Dortmund."""

หวยเด็ดหวยดัง said...


I will be looking forward to your next post. Thank you
แจกสูตร "ผัดคะน้ากุ้ง" กรอบอร่อย กุ้งเด้ง เหมือนภัตตาคารดังๆ

edok69 said...

I will be looking forward to your next post. Thank you
คาสิโน ออนไลน์ เล่นสล็อต ได้ตลอด 24 ชั่วโมง "

หวยเด็ดหวยดัง said...


I will be looking forward to your next post. Thank you
www.blogger.com

มโน เอาเอง said...

Top issues, dramas, sports news, foreign movies.
ประเด็นเด็ด ดราม่าข่าวกีฬาลูกหนังต่างประเทศ
6 สถิติของ เอริก ไบยี่ หลังได้ลงเป็นตัวจริง