Pages

Thursday, September 22, 2011

പ്രിയം


വര്‍ഷങ്ങള്‍ക്ക് മുന്നേ മലയാള മനോരമ സണ്ടേ സപ്ലിമെന്റില്‍ ( അത് സണ്ടേ സപ്ലിമെന്റിന്റെ കാലം ആയിരുന്നു എന്നോര്‍ക്കുന്നു ) പ്രസിദ്ധീകരിച്ച ജയശ്രീ മിശ്ര എന്ന പഴയ ക്ലാസ്മേറ്റ് നെ കുറിച്ച് ഉള്ള ഓര്‍മ്മ കുറിപ്പുകള്‍ ആയിരുന്നോ , അതോ വാര്‍ഷികപ്പതിപ്പില്‍ കണ്ട 'അതാ നോക്കൂ ഒരു പല്ലി'  എന്ന കഥ ആയിരുന്നോ  പ്രിയ .എ .എസ് -ന്റെത് ആയി ആദ്യം വായിച്ചത് എന്ന് കൃത്യമായി ഓര്‍മ്മയില്ല . എന്തായാലും ഒരു കാര്യം ഉറപ്പാണ്‌ , ഒരു പുസ്തകം കൈയ്യില്‍ കിട്ടുമ്പോള്‍ ,  അതിന്‍റെ  ഉള്ളടകം നോക്കുമ്പോ  കഥ   - പ്രിയ എ എസ് എന്ന് കണ്ടാല്‍ ഉടനെ  പേജ് നമ്പര്‍ നോട് ചെയ്ത് അതേ കഥ തിരഞ്ഞു വായിക്കാന്‍ മാത്രം ഒരിഷ്ടം ആ എഴുത്ത് കാരിയോട് അല്ലെങ്കില്‍ അവരുടേ എഴുത്തിനോട് തോന്നാന്‍ മാത്രം ആ വായനകള്‍ എന്നെ സ്വാധീനിച്ചു . പഴയ പിജി ക്ലാസ്  കൂട്ടുകാരിയെ പറ്റി ഉള്ള് തുറന്നു പ്രിയ സപ്ലിമെന്റില്‍   എഴുതിയിരുന്നു  എന്നോര്‍ക്കുന്നു  .   ഭാര്യ മരിച്ച് ഒരുവന്റെ ജീവിതത്തിലേക്ക് ഒരു സ്ത്രീ വരുന്നത് , അവരുടേ  രാവുകള്‍ പകലുകള്‍ ഒക്കെ ഒരു പല്ലിയുടെ കാഴ്ചപ്പാടില്‍ നിന്നു  വിവരിച്ചിരുന്നു  അതാ നോക്കൂ ഒരു പല്ലി എന്ന കഥയില്‍ 

പിന്നെയും പല വനിത പ്രസിദ്ധീകരണങ്ങളിലും  ലേഖനങ്ങളും ഒക്കെ കണ്ടിരുന്നതായി ഓര്‍ക്കുന്നു . അങ്ങിനെ ഇരിക്കെ ഒരു ദിവസം നല്ല തിരക്കുള്ള ഒരു എരമല്ലൂര്‍ ബസ്സില്‍ വച്ച് പ്രിയയെ കണ്ടു . നേരത്തെ വനിതയില്‍ ഫോട്ടോ കണ്ടിട്ടുണ്ടായിരുന്നു.  അത് കൊണ്ട് തന്നെ ഇതാ  എഴുതുന്ന പ്രിയ അല്ലേ എന്ന കൌതുകത്തോടെ   നോക്കി . പിന്നെ ഒരു ദിവസം ഡിഗ്രി സര്ടിഫികറ്റ് വാങ്ങാന്‍  പോയപ്പോള്‍ കോട്ടയം മഹാത്മാ ഗാന്ധി യൂനിവേര്സിടിയില്‍ വച്ചും പ്രിയയെ കണ്ടു , കണ്ടു എന്ന് മാത്രം  അല്ലാതെ   അന്നൊന്നും  ഓഡി പോയ്‌ പരിചയപെടാനും മാത്രം അടുത്ത് ആയിരുന്നില്ല  .

പിന്നീട് എപ്പോഴോ ആണ് കുഞ്ഞുന്നാളില്‍ വന്ന അസുഖങ്ങളെ പറ്റി , ആശുപത്രി വാസത്തെ കുറിച്ച് എഴുതിയത് ഒക്കെ വായിക്കുന്നത്  .ഇതൊന്നും നേരത്തെ വയിച്ച്ചിരുന്നില്ലല്ലോ , എങ്കില്‍ ഞാന്‍ അന്നു ആ ബസ്സില്‍ ബാഗ് പിടിച്ചതിനു പകരം എഴുന്നേറ്റു സീറ്റ് കൊടുക്കേണ്ടിയിരുന്നത് ആയിരുന്നല്ലോ എന്നൊക്കെ ചിന്തിച്ചിരുന്നു . 

വര്‍ഷങ്ങള്‍ക്ക് ശേഷം വായന ഞാന്‍ അറിഞ്ഞോ അറിയാതെയോ എന്റെ ജീവിതത്തില്‍ നിന്നും ഇറങ്ങി പ്പോയിരുന്നു ,  വായാടിയും തന്നിഷ്ടക്കരിയും എടുത്തു ചാട്ടക്കാരിയും ഒക്കെ ആയിരുന്ന ഒരു പെണ്‍കുട്ടിയില്‍ നിന്നും ഒരൊറ്റ രാത്രി കൊണ്ട് വീട്ടിലെ കാര്യങ്ങള്‍ എല്ലാം നോക്കാന്‍ അമ്മായി അമ്മയെ സഹായിക്കുന്ന , മറുത്തൊരക്ഷരം പറയാതെ ഏല്‍പ്പിക്കുന്ന ജോലി ചെയ്യുന്ന , മരുമകള്‍ ആയി ,  രണ്ടാം ക്ലാസ്കാരിയുടെ കൂടെ കളിക്കുന്ന , അവളുടെ കാര്യങ്ങള്‍ നോക്കുന്ന   ആന്റി ആയി , ഒരു പരകായ പ്രവേശനം  . ഇത് ഞാന്‍ തന്നെ ആണോ ദൈവമേ എന്ന അമ്പരപ്പ് . പിന്നെ ഒരു വര്‍ഷം ആയപ്പോള്‍ തന്നെ കൈവന്ന അമ്മത്തം , അങ്ങിനെ അങ്ങിനെ വായന ഉള്‍പ്പെടെ എന്റെ പല ഇഷ്ടങ്ങള്‍ ഇഷ്ടങ്ങള്‍ എന്നതിലുപരി പല ശീലങ്ങളും മറന്നു പോയ നാളുകള്‍ .  അതിനിടെ നിനച്ചിരിക്കാതെ കൈവന്ന അധ്യാപക വേഷം , അതിലൂടെ  , സ്കൂള്‍ ലൈബ്രറിയിലെ മലയാള പുസ്തകങ്ങള്‍ ഒക്കെ എടുത്ത് കൊണ്ട് പിന്നെയും വായനയിലേക്ക് ,  അതിനിടെ ഒരു ദിവസം ആണ്
ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയയുടെ ഒരു ലേഖനം ശ്രദ്ധയില്‍ പെട്ടത് , ഗൃഹ ലക്ഷ്മി മാസികയില്‍ . കുഞ്ഞുണ്ണി ( മകന്‍ ) യുടെ  വരവിനെ കുറിച്ച്  , അതിനു വേണ്ടി ഉണ്ടായ ദീര്‍ഘമായ കാത്തിരിപ്പിനെ കുറിച്ച് , മനസ്സ് വിഷമിപ്പിച്ച്ച്ച ചില അനുഭവങ്ങളുടെ  മേമ്പൊടിയോടെ പ്രിയ വിവരിച്ചിരുന്നു .
വായിച്ച് കഴിഞ്ഞെനിക്കുടനെ  തോന്നിയത് ഒരു കത്തെഴുതണം എന്നായിരുന്നു . പിന്നെ അഡ്രെസ്സ്  എങ്ങിനെ ഒപ്പിക്കാം എന്നുള്ള ചിന്ത ആയി , ഏറ്റുമാനൂര്‍ അമ്പലത്തിനു അടുത്ത് ആണ് വീട് എന്ന് എഴുതീട്ടുണ്ട് , അപ്പൊ നിയര്‍ ഏറ്റുമാനൂര്‍ അമ്പലം , ഏറ്റുമാനൂര്‍ എന്ന് അഡ്രെസ്സ് വച്ച് അയച്ചാലോ എന്ന്  ചിന്തിച്ച് കാട് കയറി , ഗൂഗിള്‍ സേര്‍ച്ച്‌ നടത്തി , എന്തിന് പ്രിയ എ എസ് നു ബ്ലോഗു ഉണ്ടോ ഓര്‍കൂട്ട് പ്രൊഫൈല്‍ ഉണ്ടോ എന്ന് വരെ സേര്‍ച്ച്‌ ചെയ്ത് .മാതൃഭൂമിയില്‍ വിളിച്ച് പ്രിയ എന്ന എഴുത്ത്കാരിടെ അഡ്രെസ്സ് ഒന്ന് തരാവോ എന്ന് ചോദിച്ചാലോ എന്ന് ചിന്തിച്ചു ..

എന്നത്തെയും പോലെ    ,അല്ലെങ്കില്‍  മറ്റു പല ഇഷ്ടങ്ങളെയും പോലെ   ഇതും മറവിയിലേക്ക് തള്ളപ്പെട്ടു . ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ജോലി സ്ഥലത്ത് നിന്നും ഇറങ്ങിയതാണ്  , കുറച്ചകലെ വഴിയില്‍ ഒരു കാര്‍ , കാര്‍ തുറന്നു കയറാനായി നില്‍ക്കുന്ന ഒരു മുടി ഷോര്‍ട്ട് കട്ട് ചെയ്ത ഒരു ചുരിദാര്‍ കാരി , അത് പ്രിയ തന്നെ ആണ് എന്ന് ഉറപ്പിച്ചു . ആയിരുന്നു താനും .ഞാന്‍ പ്രിയയിലെക്ക് നടന്നെത്തുന്നതിനും മുന്നേ തന്നെ അവര്‍ കാറില്‍ കയറി പോവാന്‍ ഉള്ള സാദ്ധ്യത തള്ളിക്കളയാവുന്നത് ആയിരുന്നില്ല   ( പണ്ട് സച്ചിന്‍ ബൂസ്ടിന്റെ പരസ്യത്തില്‍ പറയുന്നത് പോലെ , ഐ ഡിഡ് ഇന്റു വാണ്ട്‌ ടു മിസ്‌  ഇറ്റ്‌ /ഹെര്‍ ദിസ്‌ ടൈം   )  ഒറ്റ ഓട്ടം വെച്ചു കൊടുത്തു ഞാന്‍ ,  അവരുടേ അടുത്ത് ചെന്നാണ് നിന്നത്! ഒറ്റ ശ്വാസത്തില്‍  കുറെ സംസാരിച്ചു . കുഞ്ഞുണ്ണിയെ കുറിച്ച് ഉള്ള കുറിപ്പിനെ കുറിച്ച് , അവനിപ്പഴും സ്വപ്നത്തിലെ ഡോക്ടറിന്റെ ഫേസ് കട്ട് ഉണ്ടോ എന്ന് വരെ ചോദിച്ചു !!
വളരെ സൌമ്യതയോടെ അവര്‍ സംസാരിച്ചു . ഫോണ്‍ നമ്പര്‍ വാങ്ങി ആണ് പിരിഞ്ഞത് .
പിന്നെയും കുറെ തവണ കണ്ടുമുട്ടി ,  അവസാനം കണ്ടത്  കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ എന്ന
തര്‍ജിമ  യുടെ പ്രകാശന ചടങ്ങിനിടയില്‍ ആയിരുന്നു  . കമ്പ്യൂട്ടര്‍ സംബന്ധി ആയ ഒരു പുസ്ടകം തേടി ഇറങ്ങിയ ഞാന്‍   DC  ആ അന്താരാഷ്ട്ര പുസ്തക മേളയില്‍  എത്തുകയും അപ്രതീക്ഷിതമായി  അരുന്ധതിയുടെ കൈയ്യോപ്പോടെ  പ്രിയയുടെ തര്‍ജിമയും വാങ്ങി മടങ്ങുകയും ചെയ്ത് .