Pages

Sunday, November 28, 2010

നീലക്കുറിഞ്ഞികള്‍

ഗേറ്റ് അടക്കാന്‍ ഇറങ്ങിയപ്പോള്‍ ആണു സുനു ചേച്ചിയെ കണ്ടത് . മക്കളുടെ  പഠിത്തം  ,മറ്റു തിരക്കുകള്‍ പറയവേ ആണു ചേച്ചി പറഞ്ഞത് .ആഴ്ചയില്‍ ഒരിക്കെ നമ്മുടെ ഭായിയുടെ (ഗൂര്‍ഖ ) ഭാര്യ സഹായിക്കാന്‍ വരും എന്ന് . അയാള്‍ടെ രണ്ടാമത്തെ ഭാര്യ ഗര്‍ഭിണി ആണു . എന്ന് ചേച്ചി സാധാരണ മട്ടില്‍ പറഞ്ഞത് ഞാന്‍ ആശ്ചര്യത്തോടെ ആണു കേട്ടത് .അതിലെ പോണ  വഴിയെ രണ്ടു സ്ത്രീകളെ ഞാന്‍ കണ്ടതായിരുന്നു . പുതിയ മുഖത്തിന്റെ ഉടമയുടെ വലിയ വയറും.
"പത്ത് പതിനഞ്ച് വര്ഷം ആയില്ലേ കല്യാണം കഴിഞ്ഞിട്ട് .മക്കള് ഇല്ലാത്തതിനാല്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും നല്ല വിഷമം ആയിരുന്നു . ഭാര്യ കൂടി നിര്‍ബന്ധിച്ചിട്ടു ആണു അയാള്‍ അവരുടെ നാട്ടില്‍ പോയി വന്നപ്പോള്‍ വീണ്ടും കല്യാണം കഴിച്ചു കൊണ്ട് വന്നത് .

യാത്രാ പറഞ്ഞ് ചേച്ചി പോയെങ്കിലും എന്റെ മനസ്സില്‍ നിന്നും ഗൂര്ഖയും ഭാര്യയും ഇറങ്ങി പോയില്ല . വര്‍ഷങ്ങള്‍ക്ക് മുന്നേ മോനുവിനെ ഞാന്‍ പ്രേഗ്നെന്റ്റ് ആയിരുന്ന സമയത്ത് വൈകുന്നേരം പൂച്ചെടികള്‍  നനക്കാന്‍ ഇറങ്ങുന്ന നേരം ഭായിയും ഭാര്യയും വഴിയില്‍ കൂടെ പോകവേ സംസാരിക്കുമായിരുന്നു . മേം സാബ് എന്ന് വിളിക്കുമ്പോള്‍ എനിക്ക് വല്ലാത്ത ജാള്യത തോന്നുമായിരുന്നു .. ഒരിക്കല്‍ അവര് പറഞ്ഞ്  ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ല .. കല്യാണം കഴിഞ്ഞിട്ട് പാന്ച് സാല്‍ ആയി എന്നൊക്കെ .മോനുവിനേം കൊണ്ട് ഞാന്‍ വന്നപ്പോളേക്കും സുഖം ഇല്ലാത്ത മാതാപിതാക്കളെ നോക്കാന്‍ ആയി അയാള്‍ ഭാര്യയെ നാട്ടില്‍ ആക്കിയിരുന്നു .വല്ലപ്പോഴും വരുമ്പോള്‍ അല്ലെങ്കില്‍ മോനെയും കൊണ്ട് ഞാന്‍ നടക്കാന്‍ ഇറങ്ങുമ്പോള്‍ ഒരുപാട് സ്നേഹത്തോടെ ഭായി മോനെ കൊഞ്ചിക്കുംയിരുന്നു ,ഒരിക്കലും എടുക്കാന്‍ കൈനീട്ടി ഇരുന്നില്ല ,എങ്കില്‍ പോലും ..മക്കള് ഇല്ലാത്ത ദുഖം അയാളുടെ കണ്ണുകളില്‍ കാണാമായിരുന്നു .
ഒരിക്കല്‍ അയാള്‍ നാട്ടില്‍ നിന്നു വന്ന സമയം ആയിരുന്നു .കോളിംഗ് ബെല്‍ കേട്ടിട്ടാണ് ഗെറ്റ് തുറന്നത് . ഗൂര്ഖയാണ് .. കൈയ്യില്‍ എന്തോ നീട്ടി പിടിച്ചിരിക്കുന്നു .ഒരു ചെറിയ കടലാസ്സ്‌ ക്ഷണത്തില്‍ ശര്‍ക്കര പോലെ എന്തോ ഒന്ന് .. " മേം സാബ്‌ ,,മുന്നേ കോ ദേ ദീജിയെഗ .. അപ്നെ ഗാവ് സെ ലായ മൈം ."
ഞാന്‍ അത് വാങ്ങി .പനം ശര്‍ക്കര  പോലെ എന്തോ ഒന്ന് .
അതും കൊണ്ട് വന്നപ്പോള്‍ അമ്മ ചോദിച്ചു എന്താ .. അത് ?
ഞാന്‍ പറഞ്ഞ് നമ്മുടെ ഗൂര്‍ഖ മോനു കൊണ്ടേ തന്നതാണ് ..
അമ്മക്ക് സംശയം ആയിരുന്നു .കൊടുക്കാനോ കൊച്ചെ വൃത്തി ഒക്കെ ഉണ്ടാവുവോ .
"കൊടുക്കണം അമ്മെ  ..അല്ലെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ വിശ്വാസങ്ങള്‍ ഒക്കെ അര്‍ഥം ഇല്ലാത്തത് ആവില്ലേ .. ഒരു കുഞ്ഞിനു വേണ്ടി ആ മനുഷ്യന്‍ എന്തോരം കൊതിക്കുന്നുണ്ടാവണം. അത്രയും ദൂരെ നിന്നും നമ്മുടെ കുഞ്ഞിനായി അയാളുടെ സ്നേഹം ആണു യീ പൊതിയില്‍ .. അത് കൊടുത്തില്ലെങ്കില്‍ ... " എനിക്കെന്തിനോ സങ്കടം വരുന്നുണ്ടായിരുന്നു .
എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .മോനു ഇന്ന് നാലാം ക്ലാസ്സില്‍ ആണു. ഒരു കുഞ്ഞിനുവേണ്ടി ഇപ്പോള്‍ കാത്തിരിക്കുന്നത് ഭായിയും ഭാര്യയും മാത്രം അല്ല .അയാളുടെ രണ്ടാമത്തെ ഭാര്യയും ...   ആരോഗ്യം ഉള്ള ഒരു കുഞ്ഞു ജനിക്കട്ടെ  ..രണ്ടമ്മമാരുടെ , അച്ഛന്റെ സ്നേഹം ആവോളം ആ കുഞ്ഞിനു , തിരിച്ചും ലഭിക്കട്ടെ   ..ഭായിയുടെ പാവം ആദ്യത്തെ ഭാര്യ ഒറ്റപ്പെടതിരിക്കട്ടെ......അത്രമാത്രം ...





വാല്‍ക്കഷണം . 
ഇന്ന്  ഒരു കൂട്ടായ്മയുടെ ദിനം ആയിരുന്നു . ഒരു സ്നേഹാലയത്തില്‍  നിന്നും വീടുകളുടെ സുരക്ഷിതത്വത്തിലേക്ക്  പോയ കുറെ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ഒത്തു ചേര്‍ന്ന ദിനം . കുറച്ചു നാള്‍ മുന്നേ സിസ്റര്‍ പറഞ്ഞ ഒരു സംഭവം ഉണ്ട്  .അഡോപ്ഷന്‍ കഴിഞ്ഞ്  അച്ഛന്‍അമ്മമാര്‍ക്ക് കുഞ്ഞു ജനിക്കുകയും ,പിന്നെ ആദ്യത്തെ കണ്മണി  അവഗണന അനുഭവിക്കേണ്ടി വരികയും ചെയ്ത ഒരവസ്ഥ . കൂട്ടായ്മക്ക് വന്നവരുടെ കാറുകള്‍ കണ്ടു  .. അച്ഛന്റെ  അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞു ചിരികള്‍ കണ്ടു ..
മനസ്സില്‍ ദുശ്ചിന്ത ആണു വന്നത് ... (ഒരു പ്രഭാതത്തില്‍  വീണ്ടും അനാഥന്‍ ആകേണ്ടി വന്ന  സിസ്റര്‍ പറഞ്ഞ കഥയിലെ കുഞ്ഞിന്റെ നൊമ്പരം മറക്കാന്‍ കാലം ആകാത്തത് കൊണ്ടോ എന്തോ..  ) അവര് മാത്രം മക്കള് ആവട്ടെ അവരുടെ അച്ഛന്‍  അമ്മമാര്‍ക്ക് എന്ന ചിന്ത ..

Tuesday, November 2, 2010

കെണിയില്‍ പെട്ട ആത്മാവുകള്‍

ഒരു കുപ്പി  അതില്‍ കുനിഞ്ഞിരിക്കുന്ന ആണ്‍‍ രൂപം ..  Trapped Soul  എന്ന അടിക്കുറിപ്പും   ഇതായിരുന്നു സെപ്തംബര്‍ ലക്കം   മനുഷ്യസ്നേഹി മാസികയുടെ കവര്‍ പേജ് . ലഹരി എന്ന തലക്കെട്ടോടെ  എഡിറ്റോറിയല്‍ , ബോബി അച്ചന്‍
( ഫാദര്‍ ബോബി ജോസ് കപ്പൂച്ചിന്‍ )  എഴുതുന്നത്.
 
"ദീര്‍ഘ കാലം തടവറയില്‍ ചിലവഴിച്ച ഒരാള്‍ തന്റെ ആത്മകഥക്ക് ഇട്ട പേരു ആണു നഷ്ടപ്പെട്ട  സംവത്സരങ്ങള്‍ . ഏതൊരു അല്കഹോളിക്കിന്റെയും ആത്മകഥക്ക് യീ പേര്‍ നന്നായി ചേരും "

ഈയിടെ മലയാളത്തിനു നഷ്ടം ആയ കലാകാരന്‍മാരെ കുറിച്ചും അച്ചന്‍ പറയുന്നുണ്ട് . കൂടാതെ ഒരു കുഞ്ഞു പെണ്‍കുട്ടിയെ ഓര്‍ത്തെടുക്കുന്നു  , പിതാവ്  കുടിച്ചു ഉടുമുണ്ടില്ലാതെ ഓടയില്‍ കിടന്നു കൂക്കി വിളിക്കപ്പെടുക എന്ന കലാപരിപാടി നടന്നത് കണ്ടു ഇനി സ്കൂളിലെക്കില്ല എന്ന തീരുമാനം എടുത്ത ഒരു കുട്ടി .അയാള്‍ക്കെന്തു സംഭവിക്കുന്നു എന്ന് ചിന്തിക്കുന്നതിനെക്കാള്‍ അയാള്‍ക്ക് ചുറ്റും ഉള്ളവര്‍ക്ക് എന്ത് സംഭവിച്ചിരിക്കും എന്ന് ചിന്തിപ്പിക്കുന്നത് ആ പഴയ ഓര്‍മ്മ ആണു . " ആ മരത്തെയും മറന്നു " എന്ന മീര ( K R മീര ആവണം അറിയില്ല ) യുടെ കഥയിലെ നഗരത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു മകളെയും .മകളുടെ അച്ചന്‍ മദ്യഷാപ്പില്‍ സ്വയം മറന്നു .കുട്ടി തെരുവില്‍  ഒറ്റക്ക്..

"ഒരിക്കെ തിരുവനന്തപുരത്ത് വച്ചു  പുസ്തകങ്ങളില്‍ മാത്രം   പരിചയം ഉള്ള ഒരു കവി ഭൂമിയോളം വിനീതന്‍ ആയി അയാള്‍ക്ക് പോലും വിശ്വാസ്യത തോന്നാത്ത കള്ളം പറഞ്ഞ് കള്ളിന് കാശ് ചോദിക്കുന്നു . വടക്കൊരിടത്ത്  ഒരു സത്രത്തിന്റെ ടെറസ്സില്‍ നിന്നും ഭൂമി മലയാളത്തില്‍ ഏറ്റവും സാധ്യത ഉണ്ടായിരുന്ന ഒരു ചലച്ചിത്രകാരന്‍ നിരത്തിലേക്ക് വഴുതി വീണു മരിക്കുന്നു .ജോണ്
.സങ്കടം മായിക്കാന്‍ എന്ന് ചിലര്‍ .ധൈര്യം തരുന്നു എന്ന് ചിലര്‍ .മദ്യം ഉണ്ടാക്കുന്ന മായ പ്രപന്ച്ചത്തെക്കള്‍ കഠിനം ആണു മദ്യത്തെ കുറിച്ചുള്ള മായ വിചാരങ്ങള്‍ . .."


മനുഷ്യസ്നേഹി മാസിക തപാലില്‍ കിട്ടി  വായിച്ചു രണ്ടാം ദിവസം ആണു പാലക്കാട്‌ ദുരന്തം പത്രത്തില്‍ നിറഞ്ഞത്. വീണ്ടും പത്രത്താളുകളില്‍ പതിവുപോലെ ദുരന്ത കാഴ്ചകള്‍ . പിന്നെ പയ്യെ പയ്യെ എല്ലാം ശാന്തം .എല്ലാ ദുരന്തങ്ങളെ പോലെ ഇതും .ദുരന്തങ്ങളുടെ യഥാര്‍ത്ഥ ഇരകള്‍ മാത്രം ബാക്കിയാവുന്നു എന്നേക്കുമായി .

 ബോബി അച്ചന്‍ എഴുതിയത് പോലെ കുപ്പിക്കുള്ളിലെ ദ്രാവകത്തെ  മാജിക് വാട്ടര്‍ എന്ന് വിളിക്കാന്‍ ആണു എനിക്കിഷ്ടം ..ഏറ്റവും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കേണ്ടിയിരുന്ന ചിലരുടെ ജീവിതം നൂറ്റി എണ്‍പത് ഡിഗ്രി തിരിച്ചു വിടാന്‍ കെല്‍പ്പുള്ള അത്ഭുത  ജലം