Pages

Wednesday, November 18, 2009

കടം കുടിച്ചോ ?

"When you are in love and close together you don't need to sing a word
to tell her how you feel deep inside ..
But When the time comes you have to leave her and go far away
there is some thing you still have to say ..
so words ------------- "
ഇതിന്റെ സൃഷ്ടി കര്‍ത്താവു (കര്‍ത്താവിനു ഫെമിനിന്‍ ജെന്റെര്‍ ഉണ്ടോ എന്തോ ) ഞാന്‍ അല്ല കേട്ടോ , എന്താ പറഞ്ഞെ അത് കണ്ടപ്പഴേ മനസ്സിലായീന്നോ ?
ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന ഒരു പരസ്യ song ആണിത് , ഈ പാട്ട് കേള്‍കാന്‍ നല്ല രസം ആയിരുന്നു ....
അത് മാത്രമല്ല ആ പ്രോഡക്റ്റ് ,വളരെ കോമണ്‍ ആയിരുന്നു ....
ഇതെന്തിന്റെ ആഡ് ആയിരുന്നൂന്നു പറയാമോ . ....?
ഉത്തരം പറഞ്ഞില്ലേ നൂറു കടം ...

ഞാന്‍ ഡാഷ് ഇട്ട സ്ഥലത്ത് പ്രോഡക്റ്റ് ( ബ്രാന്‍ഡ്‌ നെയിം ) പറയുന്നുണ്ട് .
ക്ലൂ വേണേ പറയണേ ..?

Monday, November 2, 2009

മന്ധോദരി - ഫുള്‍ വേര്‍ഷന്‍

കുറച്ച് മുന്‍പേ ഞാന്‍ മന്ധോദരി എന്ന കവിതയുടെ (കവി - കുഞ്ചുപിള്ള ) കുറച്ചു ഭാഗങ്ങള്‍ പോസ്റ്റിയിരുന്നല്ലോ ...
എന്റെ ഒരു കൂട്ടുകാരിക്ക് മഹാത്മാഗാന്ധി യുവത്ജനോല്സവത്തില്‍ കവിത പാരായണം - ത്തിനു ഒന്നാം സ്ഥാനം നേടിക്കൊടുത്തത്‌ , ....
തികച്ചും അപ്രതീക്ഷിതമായി ഞാന്‍ അവളെ കണ്ടു ഓര്‍മകളുടെ കൂട്ടില്‍ അഥവാ ഓര്‍കൂട്ടില്‍ വച്ച് ....
അവളോട്‌ ആ കവിതയുടെ വരികള്‍ ഒന്ന് ഓര്‍ത്തെടുത്തു തരാമോ എന്ന് ചോദിക്കേം ചെയ്തു ....
അവള്‍ തന്നത് ഞാന്‍ പോസ്റ്റുന്നു ....


യുദ്ധം കഴിഞ്ഞു ദശാസ്യന്‍ മരിച്ചന്നു ദുഃഖം പുതച്ചു നിന്നൂ ത്രികൂടാചാലം
താണ് പറന്നൂ ശവം തീനികള്‍ നിണ ചാലില്‍ ശവതാളം ആടി കബന്ധങ്ങള്‍
വര്‍ധിത ഭീകരമായ നിശ്ശബ്ധത മുറ്റിയ ലങ്കതന്‍ സന്ഗ്രാമ ഭൂമിയില്‍
ദൂരതോരേടതനന്തതയില്‍ നോ‍ക്കി വീരന്‍ രേഘുരാമന്‍ ഏകനായ്‌ നില്കവേ
ആകെയുലഞ്ഞ കാര്‍കൂന്തലും കണ്ണുനീര്‍ചാലുണങ്ങി പാട് വീണ മുഖവുമായ് '
ഒന്ന് വിതുംബാതെ പാദമിടരാതെ മെല്ലെ നടന്നടുത്തെത്തി മന്ധോദരി

എന്തോ പറയുവാന്‍ ചുണ്ടനക്കി രാമന്‍ ഒന്നും പറയാന്‍ കഴിയാതെ നില്‍ക്കവേ
ചോദിച്ചവള്‍ പ്രഭോ വിപ്രവാസത്തിന്റെ വേദന അങ്ങുമറിഞ്ഞവനല്ലയോ ?
പഞ്ചവടിയിലെ കാറ്റിനോടും കാട്ടില്‍ മേയ്യുലഞ്ഞടിയ വല്ല്ലിയോടും
പണ്ട് വൈദേഹിയെ തേടി നീ അലഞ്ഞില്ലയോ ഉള്ളില്‍ വിരഹ കനലെരിഞ്ഞില്ലയോ....

സൂര്യ വംശത്തിന്റെ രോമാഞ്ചമാണ് നീ കോധണ്ഡമേന്തിയ ധീരതയാണ് നീ
സൃഷ്ടി സ്ഥിതി ലയ ചക്രം തിരിയുമീ വിശ്വ പ്രകൃതിക്ക്‌ കാരണമാണ് നീ
നിര്‍ജന കാന്താര പാര്‍ശ്വങ്ങളില്‍ കാമ നൃത്തം ചവിട്ടും നിശാചരി അല്ല ഞാന്‍
ലോകം വിറപ്പിച്ച രാക്ഷസ രാജന്‍റെ കാമഗ്നിയില്‍ വീണ ദേവാങ്ങന അല്ലാ
രാവണ രാജഅങ്കണത്തില്‍ എന്നും പുഷ്പ കാലം വിരിയിച്ച നിശാഗന്ധി ആണ് ഞാന്‍

പത്തു തലയും ഇരുപതു കയ്കളും ചക്രവാളത്തോളം എത്തുന്ന കീര്‍ത്തിയും കണ്ടരിഞ്ഞത്രേ നശിപ്പിച്ചു നീ
എനിക്കിണ്ടാലില്ല അതിലൊന്ന് പോലും പ്രഭോ......
വേണ്ടെന്റെ സ്വപ്ന കുളിര്‍ നിലാവില്‍ പൂത്ത പരിജാതത്തെ തിരിച്ചു തന്നാല്‍ മതി!